Published: Monday, 20 July 2026 , at 3:00 am| Dubai | Edited: Monday, 20 July 2026 , at 3:09 am
ന്യൂജേഴ്സി: ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്(fifa world cup 2026 winner). ന്യൂജേഴ്സിയിൽ നടന്ന ഫൈനൽ പോരാട്ടത്തിന്റെ ആവേശകരമായ നിമിഷങ്ങളെക്കുറിച്ചും സ്പാനിഷ് പടയുടെ കിരീട നേട്ടത്തെക്കുറിച്ചും കൂടുതൽ അറിയാം.
ALSO READ:
- Norway vs Brazil: എന്ത് കൊണ്ട് നമ്മൾ തോറ്റു? ബ്രസീൽ തോൽക്കാനുള്ള 3 കാരണങ്ങൾ ഇതാ..
- മമ്മൂട്ടിയുടെ ദേശീയ അവാർഡ് നേട്ടങ്ങൾ; വിവാദങ്ങളുടെ പിന്നിലെ സത്യമെന്ത്? ഒരു സമഗ്ര വിശകലനം
- ആരും പറയാൻ മടിക്കുന്ന സത്യങ്ങൾ: മോളിവുഡ് ടൈംസ്, മലയാള സിനിമയുടെ മുഖംമൂടി അഴിച്ചുമാറ്റുന്ന സത്യങ്ങൾ ( റിവ്യൂ)
ന്യൂജേഴ്സിയിൽ സ്പാനിഷ് അർമാദം
നിശ്ചിത സമയവും കഴിഞ്ഞ് എക്സ്ട്രാ ടൈമിലേക്ക് നീണ്ട 120 മിനിറ്റ് പോരാട്ടത്തിനൊടുവിൽ അർജന്റീനയുടെ കടുത്ത പ്രതിരോധം മറികടന്ന് സ്പെയിൻ ലോക ചാമ്പ്യൻമാരായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പടയുടെ വിജയം. മത്സരത്തിന്റെ 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. നിക്കോ വില്യംസ് നൽകിയ മനോഹരമായ പാസ് ടോറസ് കൃത്യമായി അർജന്റീനയുടെ വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ചരിത്രത്തിൽ സ്പെയിനിന്റെ രണ്ടാം ലോകകിരീട നേട്ടമാണ് കുറിക്കപ്പെട്ടത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി മുത്തമിട്ടതിന് ശേഷം, ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്പാനിഷ് പട വീണ്ടും ഫുട്ബോൾ ലോകത്തിന്റെ നെറുകയിലെത്തിയത്.
അർജന്റീനയെ നിഷ്പ്രഭമാക്കിയ സ്പാനിഷ് ആധിപത്യം
മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞുകളിച്ചപ്പോൾ ഭൂരിഭാഗം സമയവും നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ചിത്രത്തിലേ ഇല്ലാതായിപ്പോയി. സ്പാനിഷ് പ്രതിരോധവും മധ്യനിരയും ഒരുപോലെ തിളങ്ങിയതോടെ അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് മൂർച്ച കുറഞ്ഞു.
120 മിനിറ്റോളം കളി നീണ്ടുനിന്നിട്ടും വെറും രണ്ടേ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്. നിശ്ചിത സമയത്തും ഇൻജുറി ടൈമിലും ഒരു ഷോട്ടുപോലും ഉതിർക്കാൻ അർജന്റീന താരങ്ങൾക്ക് സാധിച്ചതുമില്ല. മത്സരത്തിലുടനീളം അർജന്റീന നേരിട്ട പ്രധാന തിരിച്ചടികൾ പരിശോധിക്കാം..
- എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ്: ഇൻജുറി ടൈമിൽ (93-ാം മിനിറ്റിൽ) രണ്ടാം മഞ്ഞക്കാർഡും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന 10 പേരായി ചുരുങ്ങി.
- മെസ്സിയെ പൂട്ടിയ സ്പാനിഷ് മധ്യനിര: ലയണൽ മെസ്സിക്ക് മത്സരത്തിൽ പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ആദ്യ 20 മിനിറ്റിനിടെ വെറും രണ്ടു തവണ മാത്രമാണ് മെസ്സിക്ക് പന്ത് ലഭിച്ചത്.
- ലിസാൻഡ്രോ മാർട്ടിനെസിന്റെ പരിക്ക്: അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിന് ആദ്യം മഞ്ഞക്കാർഡ് ലഭിച്ചു. തൊട്ടുപിന്നാലെ പരിക്കേറ്റതിനെ തുടർന്ന് കോച്ചിന് താരത്തെ പിൻവലിക്കേണ്ടി വന്നതും കനത്ത പ്രഹരമായി.
മാർട്ടിനെസിന്റെ കരുത്തും സ്പാനിഷ് യുവനിരയും
മത്സരത്തിന്റെ ആദ്യ പകുതി മുതൽ തന്നെ സ്പാനിഷ് യുവനിര അർജന്റീന പ്രതിരോധത്തെ കടുത്ത പരീക്ഷണങ്ങൾക്ക് ഇരയാക്കി. അഞ്ചാം മിനിറ്റിൽ തന്നെ യുവതാരം ലാമിൻ യമാലിന്റെ തകർപ്പൻ മുന്നേറ്റത്തിന് ഫൈനൽ പോര് സാക്ഷിയായി. എന്നാൽ യമാലിന്റെ ഷോട്ട് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് അതിസാഹസികമായി രക്ഷപ്പെടുത്തി.

തൊട്ടുപിന്നാലെയെത്തിയ സ്പാനിഷ് മുന്നേറ്റവും മാർട്ടിനെസ് തന്നെ തടഞ്ഞു. വലതുവിങ്ങിലൂടെ യമാൽ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ മത്സരം അൽപം ഫിസിക്കലായി മാറി.
സ്പാനിഷ് നിരയിൽ റോഡ്രിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. പ്രതിരോധനിരയ്ക്കടുത്ത് വന്ന് പന്തെടുക്കുകയും മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത റോഡ്രി, അർജന്റീനയുടെ കൗണ്ടർ അറ്റാക്കുകളുടെ മുന മിഡ്ഫീൽഡിൽ വെച്ചു തന്നെ ഒടിച്ചുകളഞ്ഞു.
എക്സ്ട്രാ ടൈമിലെ നാടകീയ നിമിഷങ്ങൾ
രണ്ടാം പകുതിയിൽ സ്പെയിൻ മുന്നേറ്റങ്ങളുടെ മൂർച്ച വീണ്ടും കൂട്ടി. പലപ്പോഴും ബോക്സിൽ വെച്ച് ഏറെ പ്രായസപ്പെട്ടാണ് അർജന്റീന പന്ത് ക്ലിയർ ചെയ്ത് അപകടം ഒഴിവാക്കിയത്. 67-ാം മിനിറ്റിൽ യമാലിന്റെ പാസിൽ നിന്നുള്ള ഫെറാൻ ടോറസിന്റെ മനോഹരമായ ഹെഡർ മാർട്ടിനസ് വീണ്ടും രക്ഷകനായി തട്ടിയകറ്റി.
ഫിനിഷിങ്ങിലെ പിഴവുകളും മാർട്ടിനസിന്റെ മിന്നും സേവുകളുമാണ് സ്പെയിനെ നിശ്ചിത സമയത്ത് ഗോൾ നേടുന്നതിൽ നിന്ന് അകറ്റിയത്. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ നിരവധി നാടകീയ നിമിഷങ്ങൾക്ക് ഫൈനൽ പോര് സാക്ഷ്യം വഹിച്ചു
- റദ്ദാക്കിയ ഗോൾ: 95-ാം മിനിറ്റിൽ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മിക്കെൽ മെറീനോ, അർജന്റീനയുടെ നിക്കോളാസ് ഒട്ടമെൻഡിയെ ഫൗൾ ചെയ്തെന്ന് വ്യക്തമായതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.
- നഷ്ടപ്പെടുത്തിയ അവസരം: 102-ാം മിനിറ്റിൽ നിക്കോ വില്യംസ് നൽകിയ കൃത്യമായ ക്രോസിൽ നിന്നുള്ള മിക്കെൽ മെറീനോയുടെ ഹെഡർ പുറത്തേക്ക് പോയി.
എന്നാൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ സ്പെയിൻ അർഹിച്ച ഗോൾ നേടി മുന്നിലെത്തി. പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാൻ പത്തുപേരുമായി പോരാടിയ അർജന്റീനയ്ക്ക് സാധിച്ചില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ രണ്ടാമത് ഒരു ലോകകിരീടം കൂടി നെഞ്ചോട് ചേർത്ത് സ്പാനിഷ് പട ന്യൂജേഴ്സിയിൽ നിന്നും മടങ്ങി.

ALSO READ:
- ഇത്തിഹാദ് റെയിലിൽ എത്ര ബാഗേജുകൾ കൊണ്ട് പോകാം? അളവ് എത്ര? ഇതാ നിങ്ങൾക്കായുള്ള സമ്പൂർണ ഗൈഡ്
- മദ്യപിച്ചും ലഹരി ഉപയോഗിച്ചും വണ്ടിയോടിച്ചാൽ പണികിട്ടും; യുഎഇയിൽ കടുത്ത ഗതാഗത നിയമ ഭേദഗതി, ലക്ഷങ്ങളുടെ പിഴയും തടവും!
English Summary: Spain became the official fifa world cup 2026 winner after a dramatic 1-0 victory over Argentina in New Jersey. Super sub Ferran Torres scored the decisive goal in the 106th minute following a brilliant assist from Nico Williams, securing Spain’s second historical World Cup title.
content: fifa world cup 2026 winner

